കലകളിലെ ആത്മീയത തിരിച്ചറിയണം : ഫാ.ജോൺസൺ പുഞ്ചക്കോണം.ജോൺസൺ പുഞ്ചക്കോണം
മനുഷ്യോല്പത്തി മുതല്‍ ലോകത്ത് പ്രചാരത്തിലുള്ള ആശയ വിനിമയ ഉപാധിയാണ് കലകൾ. മനുഷ്യന്റെ സാംസ്കാരികവളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. ‘മനോഹരമായ വസ്തുവിന്റെ സൃഷ്ടിപ്പിലെ വൈദഗ്ധ്യത്തിന്റെയും സര്‍ഗാത്മക ഭാവനയുടെയും ബോധപൂര്‍വകമായ ഉപയോഗമാണ് കല’ എന്നാണ് വെബ്സ്റ്റേഴ്സ് നിഘണ്ടുവില്‍ വിവക്ഷിക്കുന്നത്. മനുഷ്യനിലെ ആന്തരിക സമ്പന്നതയുടെ ദിവ്യപ്രകാശനമാണ് കലകൾ. അത് ഭാവനയാകാം, സംഗീതമാകാം, താളാത്മക ചുവട് വെയ്പുകളാകാം, കലയുടെ എണ്ണിയാലൊടുങ്ങാത്ത പരിവേഷങ്ങളില്‍ ഏതുമാകാം.
കലകളിലെ ആത്മീയത തിരിച്ചറിയണം : ഫാ.ജോൺസൺ പുഞ്ചക്കോണം
കലയും ആത്മീയതയും മനുഷ്യജീവിതത്തെ ജീവസ്സുറ്റതാക്കുന്ന ചൈതന്യമാണ്. ആത്മീയത സമൂഹരചനയുടെ ഉൾപിരിവാകുമ്പോൾ അതിന് സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, മതപരമായ മാനങ്ങളുണ്ട്. അവയെ അവഗണിച്ചുകൊണ്ടുള്ള ആത്മീയത അപൂർണമാണ് എന്ന് പറയേണ്ടിവരും. സത്യത്തെ അറിയുകയും കണ്ടെത്തുകയുമാണ് യഥാർഥത്തിൽ ആത്മിയതയുടെ അന്തഃസത്ത. അതിൽ ആത്മീയ സൗന്ദര്യമടങ്ങിയിട്ടുണ്ട്; അനേകം ആന്തരികവും ബാഹ്യവുമായ മനുഷ്യന്റെ പ്രതിഭകളുടെ മിശ്രിതമാണ് കലകൾ. ഉള്ളിൽ ഉറയുന്ന സൗന്ദര്യബോധത്തിന്റെ ബാഹ്യപരമായ അടയാളപ്പെടുത്തലെകളായി കലകൾ മാറേണ്ടിയിരിക്കുന്നു. ലാവണ്യം, തികവ്, ഭാവന, പൊരുൾ, ആത്മീയത തുടങ്ങിയവ കലയുടെ ഉൾസാരങ്ങളായി വർത്തിക്കുന്നു. നിലവിലുള്ളതിനേക്കാൾ തികവൊത്ത മറ്റൊന്നിന് വേണ്ടിയുള്ള അന്വേഷണമാണ് ഓരോ കലയും നിർവഹിക്കുന്നത്.

വിശുദ്ധ വേദപുസ്തകവും സഭാ
- പാരമ്പര്യങ്ങളും പഠിക്കുമ്പോൾ ക്രിസ്തീയ ആത്മീയതയിൽ കലകളുടെ ആത്മാവ് ഉൾക്കൊള്ളുന്നു സ്നേഹവും, സന്തോഷവും, സമാധാനവും ആത്മീയതയുടെ പ്രകടമായ അവസ്ഥയാണ്. ഈ നിർമ്മലമായ അവസ്ഥക്ക് ക്രീയാത്മകതയുടെ ആവിഷ്ക്കാരം ആസ്വദിക്കുവാൻ മനസ്സ് പാകപ്പെടണം. വരകളും , വര്‍ണങ്ങളും , വാക്കുകളും, ഭാവങ്ങളും , യുക്തിപരമായ നേർവരയിൽ വ്യത്യസ്ഥമായി ക്രമീകരിച്ചു അവതരിക്കപ്പെടുമ്പോൾ മനുഷ്യമനസ്സിന് സ്നേഹവും, സന്തോഷവും, സമാധാനവും പ്രധാനം ചെയ്യും. വിനോദമില്ലാത്ത ജീവിതം വിരക്തി നിറഞ്ഞതായിരിക്കും. കഷ്ടപ്പെടുന്ന മനുഷ്യന് കലകള്‍ മരുഭൂമിയിലെ മരുപ്പച്ചപോലെയാണ്.
ചരിത്രം പഠിക്കുമ്പോൾ മതങ്ങളിലെ ആചാരാനുഷ്ഠാനങ്ങളോ അവയുടെ അനുകരണങ്ങളോ ആണ് വിവിധ കലാരൂപങ്ങളായി മാറിയിട്ടുള്ളത്. ഹൈന്ദവപാരമ്പര്യങ്ങളിൽനിന്നും കടമെടുത്ത ക്ഷേത്ര കലകള്‍ ഇന്ന് ഭാരതത്തിന്റെ ദേശീയ വിനോദങ്ങളുടെ ഭാഗമാണ്.
ഒപ്പന, കോല്‍ക്കളി തുടങ്ങിയവ മുസ്ലിം പാരമ്പര്യങ്ങളിൽ പ്രഘോഷിക്കപ്പെടുന്ന കലകളാണ്.
ക്രിസ്തീയ കലകൾ കേരളത്തില്‍ മാര്‍ഗംകളി മാത്രമാണ് ക്രൈസ്തവ കലാരൂപമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഏഴാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ ക്രൈസ്തവ കലകള്‍ പ്രചാരത്തിലുണ്ടെങ്കിലും മതപരമായി ശ്രദ്ധയാര്‍ജിച്ച മാര്‍ഗ്ഗംകളി ക്രിസ്തുവര്‍ഷം 1600നും 1700നും ഇടയിലാണ് രൂപം കൊണ്ടതെന്നു വിശ്വസിക്കുന്നു.

തൊഴിലെടുക്കും റോബോട്ടുകൾ തൊഴിൽ അപഹരിക്കുമോ?
നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ സാർവത്രികമാകുന്നതോടെ വ്യാപകമായി തൊഴിൽ അപഹരണം സംഭവിക്കുമെന്നാണ് പ്രചാരം. എന്നാൽ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ട് വിപ്ലകരമായ മുന്നേറ്റങ്ങളും അത് വഴി അനവധി തൊഴിലവസരങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു.

തൊഴില്‍ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.
- ഓട്ടോമേഷന്‍, നിര്‍മിത ബുദ്ധി എന്നിവ പല തൊഴിലുകളേയും തൊഴിലിടങ്ങളേയും ഇല്ലാതാക്കും, പുതിയവ ഉരുത്തിരിഞ്ഞുവരും തുടങ്ങിയ അഭ്യൂഹങ്ങളും അന്തരീക്ഷത്തിലുണ്ട്. എന്നാല്‍ എന്താണ് വസ്തുത? ആധുനിക സാങ്കേതിക വിദ്യ തൊഴിലാളികളുടെ തൊഴില്‍ വൈദഗ്ധ്യം കൂട്ടുകയാണ് ചെയ്തിട്ടുള്ളതെന്നാണ് 70 വര്‍ഷത്തെയെങ്കിലും ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കുക. മാത്രമല്ല, നിര്‍മിത ബുദ്ധി പോലുള്ള നവീന സാങ്കേതികവിദ്യകള്‍ നിലവില്‍ തൊഴിലെടുക്കുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കുമെല്ലാം പുതിയ അവസരങ്ങളാണ് തുറന്നിടുന്നതെന്നും പഠനങ്ങള്‍ പറയുന്നു.